വെൺ പിറാവേ...

മനസ്സിന്റെ ജാലകവാതിലിനരികിൽ
ചിറകിട്ടടിച്ചൊരു വെൺ പിറാവേ
ഉടഞ്ഞു വീണൊരു ചില്ലുജാലകത്തിലൂടെ
ആരും കാണാതെൻ ചാരേ നീയെന്തിനായ് വന്നു

മുറിവൊന്നുമേല്ക്കാതെ പറന്നു വന്ന നിനക്കെൻ
ഇരുൾ തിങ്ങിയ ജാലകവാതിലിനാൽ മുറിവേകിയോ
തമസ്സു മുറ്റിയ വഴിയിലൊരിത്തിരി വെട്ടമായ്
വന്നൊരു മിന്നാമിനുങ്ങിന്നെങ്ങു പോയ്

നിണമാർന്ന ചിറകുമായ് നീയെൻ നെഞ്ചിൽ കുറുകി ചേരവേ
മുൾമുനയേറ്റപോലെൻ നെഞ്ചകം നീറിപിടയുന്നു
ഇനിയുമിവിടെ നിണമിറ്റു വീഴാതെ
ശാന്തി തൻ ദൂതുമായ് നീ പറന്നുയരാമോ...

Read more...

മരവിക്കാത്ത മനസ്സുമായ്.

കണ്ണൊന്നു തുറക്കാതെ തന്നെ അവൾ അരികിലെത്തിയത് അറിഞ്ഞു. നനുത്ത കാലടി ശബ്ദത്തിനൊപ്പം കിലുങ്ങാൻ മടിക്കുന്ന പാദസരത്തിന്റെ സ്വരം എവിടെ നിന്നും തിരിച്ചറിയാം. നാളുകളായി എന്നെ വിളിച്ചുണർത്തുന്ന ആ കിലുക്കം തിരിച്ചറിയാനായില്ലെങ്കിൽ പിന്നെ എന്റെ കാതുകൾക്ക് എന്താണു തിരിച്ചറിയാനാകുക. എത്രയോ നാൾ മനസ്സിൽ വെച്ചാരാധിച്ചാണു ഒന്നു സ്വന്തമാക്കിയത്. എന്നിട്ടും എവിടെ പിഴച്ചു? ഇന്നിപ്പോൾ അവളുടെ ഒരു സ്പർശനം പോലും അന്യാമാകുമ്പോൾ എന്റെ ജീവിതം വൃഥാവിലായിരുന്നു എന്നറിയുന്നു.

എല്ലാ അനുഗ്രഹത്തോടെയും ആശിച്ച പോലെ സ്വന്തമാക്കിയപ്പോൾ എല്ലാം നേടിയെടുത്ത അഹങ്കാരമായിരുന്നു. പക്ഷേ നാളുകൾക്കിടയിൽ എന്നിലെ വികാരത്തിനൊപ്പം സഞ്ചരിക്കാൻ ആകില്ലെന്ന സത്യം മനസ്സിനെ നിരാശപ്പെടുത്തി. മനസ്സുകോണ്ട് ഏറെ സ്നേഹിച്ചിട്ടും ശരീരങ്ങൾ പരസ്പര പൂരകങ്ങൾ ആകാതെ അകന്നു പോകയായിരുന്നു. പിന്നീട് എന്റെ സഞ്ചാര വഴികൾ ഏതൊക്കെയെന്ന് എനിക്കു തന്നെ നിശ്ചയിക്കാനാകുമായിരുന്നില്ല. ഒന്നിൽ നിന്നും മറ്റൊന്നിലേക് എന്ന പ്രയാണം എവിടെയൊക്കെ എന്തിലൊക്കെ കൊണ്ടെത്തിച്ചു എന്നും നിശ്ചയമില്ലാതാക്കി.

തെറ്റെന്നറിഞ്ഞു തന്നെ മദ്യത്തിലും മദിരാക്ഷിയിലും അഭയം കണ്ടെത്തി എന്റെ സൗഖ്യം തേടി. ഒന്നിലും പൂർണ്ണ തൃപ്തി നേടാനാകാതെ അലയുമ്പോൾ കണ്ടെത്തിയ സൗഭാഗ്യമായിരുന്നു ആ മാലാഖ. സ്നേഹത്തോടെയും സമർപ്പണത്തോടെയും അലിവോടെയും എന്നിലേക്ക് പെയ്തിറങ്ങിയ പുതുമഴ. എന്റെ എല്ലാമെല്ലാമെന്നു മനസ്സിൽ ഉറപ്പിച്ചപ്പോൾ അവിടമാണെന്റെ അഭയമെന്നു കണ്ടെത്തിയപ്പോൾ നിഷ്കരുണം എന്നെ തട്ടിയെറിഞ്ഞു. അതെന്റെ തകർച്ചയോ അതോ പുനർജന്മമോ?

മനസ്സിന്റെ സമനില തെറ്റി ഭ്രാന്തമായ അവസ്ഥയിലേക്ക് ഞാൻ എത്തിപ്പെടുമെന്ന് ഉറപ്പായാപ്പോൾ അഭയമരുളിയ കൈകൾ തന്നെ ഉദകക്രിയ ചെയ്യരുതെന്ന് അപേക്ഷിച്ചപ്പോൾ എന്റെ കൂടെ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചവൾ എനിക്ക് ആരായി തീരണം. ഒന്നും നല്കിയില്ലെങ്കിലും തള്ളിയെറിയരുതെന്ന അപേക്ഷ ചെവിക്കൊണ്ടപ്പോൾ ആ സ്നേഹം തിരിച്ചറിയാമായിരുന്നു. അതാണെന്റെ ജീവിതവും.

ജീവിതത്തിലേക്ക് കൂടെ കൂട്ടിയവൾ ഒരു പരിഭവവും ഇല്ലാതെ എല്ലാ ആവശ്യങ്ങൾ ചെയ്തു തരുമ്പോഴും മനസ്സിലേക്ക് ആവാഹിച്ച ഈ കാലോച്ചാക്കായ് ഞാൻ കാതോർക്കുന്നു... ഈ പാദസരം കിലുങ്ങുമ്പോൾ എന്റെ മനസ്സും നിറയുന്നു. ആരുമറിയാത്ത ആരാധന മനസ്സിൽ തന്നെ നിറയട്ടെ... മരിക്കാത്ത ഓർമകളോടെ മരവിക്കാത്ത മനസ്സുമായി ഞാനും ജീവിക്കട്ടെ.

Read more...

തപിക്കുന്ന ജീവൻ

വർണ്ണപ്പീലിയെല്ലാം കൊഴിഞ്ഞുവല്ലോ
വസന്തത്തിൻ പൂക്കളെല്ലാം കരിഞ്ഞുവല്ലോ
കുയിലിൻ ഗാനം നിലച്ചുവല്ലോ
കണ്ണീരു മാത്രം തോരാതതെന്തേ

ഓർമ്മകൾ ഓളങ്ങളായ് അലയടിക്കുമ്പോൾ
ഓടിയൊളിക്കുവാൻ മാളവുമില്ലെങ്ങും
ഓമനിക്കുവാൻ കരങ്ങൾ നീട്ടവേ
തട്ടിത്തെറിപ്പിച്ചു പോകുവതെന്തേ

ഉരുകാതെ നീറുന്നൊരു മനസ്സിൻ നൊമ്പരം
ചിരിക്കുള്ളിലൊളിച്ചാലും മറയ്ക്കുവാനാകുവതില്ല
എത്ര പ്രിയമെന്നു ചൊല്ലിയാലും എന്നുമീ
നൊമ്പരത്തിപ്പൂവിൻ ഹൃത്തടം വ്രണിതമായ് തീർന്നിടും

അറിയാതെ പിഴച്ചൊരക്ഷരമല്ലീ ജന്മം
പഴിയേറ്റു പോയൊരു പടുജന്മമെന്നറിയൂ
ത്രാണിയില്ലൊട്ടുമേ ഇനിയും തപിക്കുവാൻ
ശാപമേറ്റുവാങ്ങുന്നൊരീ ജന്മമിനിയും ശാപപങ്കിലമോ....

Read more...

തപിക്കുന്ന ജീവൻ

വർണ്ണപ്പീലിയെല്ലാം കൊഴിഞ്ഞുവല്ലോ
വസന്തത്തിൻ പൂക്കളെല്ലാം കരിഞ്ഞുവല്ലോ
കുയിലിൻ ഗാനം നിലച്ചുവല്ലോ
കണ്ണീരു മാത്രം തോരാതതെന്തേ

ഓർമ്മകൾ ഓളങ്ങളായ് അലയടിക്കുമ്പോൾ
ഓടിയൊളിക്കുവാൻ മാളവുമില്ലെങ്ങും
ഓമനിക്കുവാൻ കരങ്ങൾ നീട്ടവേ
തട്ടിത്തെറിപ്പിച്ചു പോകുവതെന്തേ

ഉരുകാതെ നീറുന്നൊരു മനസ്സിൻ നൊമ്പരം
ചിരിക്കുള്ളിലൊളിച്ചാലും മറയ്ക്കുവാനാകുവതില്ല
എത്ര പ്രിയമെന്നു ചൊല്ലിയാലും എന്നുമീ
നൊമ്പരത്തിപ്പൂവിൻ ഹൃത്തടം വ്രണിതമായ് തീർന്നിടും

അറിയാതെ പിഴച്ചൊരക്ഷരമല്ലീ ജന്മം
പഴിയേറ്റു പോയൊരു പടുജന്മമെന്നറിയൂ
ത്രാണിയില്ലൊട്ടുമേ ഇനിയും തപിക്കുവാൻ
ശാപമേറ്റുവാങ്ങുന്നൊരീ ജന്മമിനിയും ശാപപങ്കിലമോ....

Read more...

ഇവരെ കാണുന്നുവോ...

മഞ്ഞുപെയ്യുമീ രാവിൽ
നക്ഷത്രങ്ങൾ കാവൽ നില്ക്കവേ
കരുണതൻ കനിവുമായ്
ഭൂജാതനായ രക്ഷകാ

കനിവിന്റെ ലോകത്തിനായ്
കാത്തിരിക്കുമീ പൈതങ്ങൾക്കായ്
മുഴങ്ങുന്നൊരു മരണഗീതം
നിന്നെയും മുറിവേല്പ്പിക്കുന്നുവോ

നക്ഷത്ര ഭംഗി കാണുവാനാകാതെ
സ്നേഹഗീതികൾ കേൾക്കുവാനാകാതെ
നോവിന്റെ തീയിൽ പിടയുമ്പോൾ
ഇവർക്കായ് നീ ഉയിർതെഴുന്നേല്ക്കുമോ

അറിവിന്റെ അക്ഷരം കുറിക്കുവാനാകാതെ
ഉയരുന്ന വാക്കുകൾ ഉരിയാടാനാകാതെ
നീറുമീ കുഞ്ഞു മനസ്സിലേക്കൊരു
ഉണർവ്വിന്റെ നാളങ്ങൾ കോളുത്തീടുമോ...

Read more...

ഒരു കാഴ്ച്ച (കവിത)





നുകമേറ്റി വയലുഴുതു മറിച്ച്,
നൂറുമേനി വിളവുതന്നവരാണിവര്‍ .
ഇന്നീ വണ്ടികകത്തൊന്നു
തിരിയായിടമില്ലാതെ,
ചില്ലു മേശയിലെ സ്ഫടിക പാത്രത്തിലെ-
ചൂടേറും ബീഫുകറിയാകുന്നവരാണിവര്‍ !

Read more...

ചുഴി



കടലേ,

വിഴുങ്ങാനായി
പതിയിരിക്കും
വ്യാളിയെ പോല്‍
നിന്റെ ചുഴികള്‍,
വലിച്ചെടുത്തു കാണാക-
യങ്ങളിലേക്ക്
പായുബോള്‍,
നീ പൊട്ടിചിരിക്കുന്നത്,
നിനക്ക് മാത്രം
അറിയുന്ന ഭാഷയില്‍.

ഹൃദയമേ,

നിനക്കുമില്ലേ,
അതിലുമാഴമുള്ള ചുഴികള്‍.
പ്രണയത്തിന് വീണൊടുങ്ങാന്‍
വേണ്ടി മാത്രം ജനിച്ചവ,
വലിച്ചെടുത്തു ഭയക്കുന്ന
ഏകാന്തതയിലേക്ക്
പായുബോള്‍ നീ കരയുന്നത്
എനിക്ക് മാത്രം
അറിയുന്ന ആഴത്തില്‍.

Read more...

ഓർമ്മയിലെ വളപ്പൊട്ടുകൾ...

ഇലഞ്ഞിപ്പൂക്കൾ കൊഴിയുമാ
അമ്പലമുറ്റത്തിനരുകിലെ കാവിൽ
വിളക്കുവയ്ക്കുവാനെത്തിയ സന്ധ്യകൾ
തൊടുവിച്ച സിന്ദൂരക്കുറിയിന്നോർമ്മയായ്

നാഗക്കളങ്ങളും സർപ്പം പാട്ടും
ഇന്നലേകളുടേതു മാത്രമാകവേ
ഉടുക്കിലുണരും നാദപ്രപഞ്ചവും
തോറ്റം പാട്ടുകളും അങ്ങകലേ കേൾക്കുന്നുവോ

അന്യമായ് തീർന്നൊരാ വയലേലകളിൽ
കൊയ്ത്തുപാട്ടിൻ താളത്തിനായ് കാതോർത്തു ഞാൻ
കാറ്റിലുലയും മുളങ്കാടിൻ സംഗീതമോടെ
പാടും കുയിലിനായ് കാത്തിരിക്കാം

തൊടികൾ തോറും തേടിയലഞ്ഞൊരു
തുമ്പയും മുക്കുറ്റിയും കാണ്മതിനിന്നെങ്ങു പോകും
കാറ്റൊന്നു വീശിയാൽ മാമ്പഴം പൊഴിക്കുന്ന തേന്മാവിലൊരു
ഊഞ്ഞാല കെട്ടുവാൻ മോഹിച്ചിടുന്നു വൃഥാ

തിരുവാതിരപ്പാട്ടിൽ ഈണമുയരും
ധനുമാസക്കുളിരിൽ നീന്തി തുടിക്കുമോർമ്മയിൽ
ചുവടു വയ്ക്കുവാൻ നടുമിറ്റമില്ലെന്നറിവിൽ
പൊയ്പോയ കാലത്തിൻ ഗതകാലസ്മരണകൾ തെളിയുന്നു

Read more...

രണ്ടെണ്ണം

ഒറ്റപ്പെടല്‍ 













അടഞ്ഞു കഴിഞ്ഞാല്‍ തുറക്കാന്‍ പ്രയാസമുള്ള
ഒരു കൂട് കൂടെ കൊണ്ട് നടക്കുന്നുണ്ട് എല്ലാവരും ..
അല്ലെങ്കില്‍ പിന്നെ ഇത്ര വലിയ ആള്‍ക്കൂട്ടത്തിലും
നാമെങ്ങനെയാ ഒറ്റപ്പെട്ടു പോകുന്നത് ..?!!


ഇര പിടുത്തം 
 














എല്ലാ കഴുകന്മാരും നാം വിചാരിക്കുന്നതിലും കൂടുതല്‍
ഉയരത്തിലാണ് പറക്കുന്നത്
ഇരകള്‍ എപ്പോഴും തയ്യാറായി
നിലത്തു തന്നെ കാണും...




പിന്കുറിപ്പ് :

പേമാരി നനഞ്ഞ മുറ്റത്ത്‌ വെയില് പരക്കാന്‍
തുടങ്ങിയപ്പോള്‍ ഒരു മുക്കുറ്റി ചിരിച്ചു നില്‍പ്പുണ്ട് ...

Read more...

ധ്രുവങ്ങള്‍

പ്രണയിനീ,
നിന്‍റെ ഉള്ളം കയ്യില്‍
ഉരുകിയൊലിച്ച എന്‍റെ മനസ്സ്
ഉറ കൂടുവാന്‍ ഒരിടം തേടി

നിന്‍റെ ഗര്‍ഭാശയത്തിന്‍റെ,
ഇരുണ്ട കോണിലെ,
തണുപ്പായിരുന്നു
എനിക്കിഷ്ട്ടം

തണുപ്പ്,
മരിച്ച ഓര്‍മകളെയും
അഴുകാതെ കാക്കുന്ന
തണുപ്പ്

തണുപ്പിന്‍റെ
ആ ഇരുണ്ട അറയിലാണ്
എന്‍റെ നിശ്വാസത്തിന്,
നിന്‍റെ രുചിയറിഞ്ഞ ഉമിനീരിന്,
നിന്നിലേയ്ക്ക് ആര്‍ത്തിയോടെ
നഖങ്ങളാഴ്ത്തിയ
എന്നിലെ വേട്ടനായ്ക്ക്
നിര്‍വൃതി !

എങ്കിലും
നീ കരകവിയില്ല
എന്നിലേയ്ക്ക് കുലംകുത്തി
ഒഴുകുകയുമില്ല

കാരണം,
ഇന്ന് നാം
രണ്ട് ധ്രുവങ്ങളാണ്

Read more...

  © Blogger template Shush by Ourblogtemplates.com 2009

Back to TOP